കവിതയെഴുതുവാന്‍ കൊതിച്ചു ഞാന്‍
പക്ഷെ നിരൂപകരെങ്ങാന്‍ കണ്ടുപോയാല്‍
എന്നെയും പിന്നിലുള്ള ഏഴു തലമുറകളേയും
നിഷ്കരുണം മുക്കാലിയിലേ റ്റും............
ആശയമല്ല ആമാശയ ദാരിദ്ര്യമാണെന്‍ മൂലധനം
എഴുതിയാല്‍ നിരൂപകരെന്നെ വധിക്കും
ഇല്ലെങ്കില്‍ വിശപ്പെന്നെ വധിക്കും
രണ്ടായാലും മരണമു റപ്പിച്ചു .........
മരണം മുന്നില്‍ക്കണ്ട ഞാനൊരു കവിതയെഴുതി ..
ആര്‍ക്കും മനസ്സിലാകാത്ത കവിത.
കവിതയെന്നാലേഖനം ചെയ്തതിനാല്‍ മാത്രം
അതു കവിതയെന്നു മനസ്സിലാക്കിയ പണ്ഡിത ശ്രേഷ്ഠന്‍മാര്‍
എന്‍റെ അപദാനങ്ങള്‍ കൊണ്ട് വാരിക ത്താളുകള്‍ നിറച്ചു
"കാളിദാസനെ വെല്ലുന്ന ഉപമകള്‍" എന്ന്‍കേട്ടു
ഞാനിതു നിന്ദാസ് തുതിയോ അതോ വെളിവു നഷ്ടപ്പെട്ടവന്‍റെ
വെളിപ്പെടുത്തലോ എന്നു ശങ്കിച്ചു......
എന്‍റെ കവിത മനസിലായില്ല എന്നു പറഞ്ഞാല്‍ മോശക്കാരനാകും -
എന്നു പേടിച്ച സാഹിത്യപുലികള്‍ എന്നെ തോളിലേറ്റി നടന്നു
പ്രസാധകര്‍ ,സ്വന്തം ലേഖകര്‍ എല്ലാം എന്‍റെ കുടിലിന്‍റെ മുമ്പില്‍-
പ്രസവനോവ് കാത്തുകിടന്നു ............
ഞാന്‍ വീണ്ടും വീണ്ടും പ്രസവിച്ചുകൊണ്ടിരുന്നു........ഇരട്ടയും
മുച്ചയും ഒക്കെ ആവശ്യംപോലെ........
കുറച്ചുനാള്‍കൊണ്ട് ഞാനൊരു പ്രഭുവായി .......മണിമാളികയും രഥവുമുള്ള
പ്രഭുകുമാരന്‍ .......ജീവിത സൗഭാഗ്യങ്ങള്‍ എന്‍റെ തല മത്തുപിടിപ്പിച്ചു
എന്‍റെ കവിതാപ്രസവങ്ങള്‍ ആഘോഷങ്ങളായി .....
ചാനലുകാര്‍ എന്‍റെ മാത്രം കവിതാപാരായണ മത്സരവും സംഘടിപ്പിച്ചു.......
അങ്ങനെ ഞാനൊരു "ഞാനായി".......
നാളുകള്‍ ,മാസങ്ങള്‍,വര്‍ഷങ്ങള്‍ കടന്നു പോയി ....
ഒരു നാള്‍ എന്‍റെആധുനികകവിതയുടെ കയ്യെഴുത്തുപ്രതി നോക്കിയ
പുത്രി ബോധരഹിതയായി...............
ഉണര്‍ന്നെഴുന്നേറ്റ അവളെന്നോട് ചോദിച്ചു "ഇതെന്താണച്ഛാ?"
മറുപടിയെന്തു പറയും "?????""
ഞാന്‍ പറഞ്ഞു " ഇത് കഴുതകളുടെ ഭാഷയിലെഴുതിയതാണ് മോളേ!!!...അവരിതിനു ആധുനിക കവിത യെന്നു പറയും ..എന്‍റെ കുഞ്ഞിതൊന്നും വായിക്കേണ്ട !!!""
ഇതിന്‍റെ അര്‍ത്ഥമെന്താണ ച്ഛായെന്നു ചോദിച്ചവള്‍ പിന്നാലെ കൂടി....
കുഴഞ്ഞു പോയി ഞാന്‍,ഇതിനെന്തുത്തരം നല്‍കണം??.....
ക്ഷണത്തിലൊരു മറുപടി നല്‍കി
"നിരൂപക സുഹൃത്തുക്കളോട് ചോദിച്ചു പറയാം "
""പിന്നെന്തിനാണച്ഛാ ഇതെഴുതുന്നത്?"
ഞാനവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു
""ഇതു ചോറാണ് നമ്മുടെ കാമധേനുവാണ്....
നമ്മള്‍ മര്‍ത്ത്യര്‍ കഴുതപ്പുറത്തേറിജീവിക്കുന്നു.""""
പക്ഷെ നിരൂപകരെങ്ങാന്‍ കണ്ടുപോയാല്‍
എന്നെയും പിന്നിലുള്ള ഏഴു തലമുറകളേയും
നിഷ്കരുണം മുക്കാലിയിലേ റ്റും............
ആശയമല്ല ആമാശയ ദാരിദ്ര്യമാണെന്‍ മൂലധനം
എഴുതിയാല്‍ നിരൂപകരെന്നെ വധിക്കും
ഇല്ലെങ്കില്‍ വിശപ്പെന്നെ വധിക്കും
രണ്ടായാലും മരണമു റപ്പിച്ചു .........
മരണം മുന്നില്‍ക്കണ്ട ഞാനൊരു കവിതയെഴുതി ..
ആര്‍ക്കും മനസ്സിലാകാത്ത കവിത.
കവിതയെന്നാലേഖനം ചെയ്തതിനാല്‍ മാത്രം
അതു കവിതയെന്നു മനസ്സിലാക്കിയ പണ്ഡിത ശ്രേഷ്ഠന്‍മാര്‍
എന്‍റെ അപദാനങ്ങള്‍ കൊണ്ട് വാരിക ത്താളുകള്‍ നിറച്ചു
"കാളിദാസനെ വെല്ലുന്ന ഉപമകള്‍" എന്ന്‍കേട്ടു
ഞാനിതു നിന്ദാസ് തുതിയോ അതോ വെളിവു നഷ്ടപ്പെട്ടവന്‍റെ
വെളിപ്പെടുത്തലോ എന്നു ശങ്കിച്ചു......
എന്‍റെ കവിത മനസിലായില്ല എന്നു പറഞ്ഞാല്‍ മോശക്കാരനാകും -
എന്നു പേടിച്ച സാഹിത്യപുലികള്‍ എന്നെ തോളിലേറ്റി നടന്നു
പ്രസാധകര്‍ ,സ്വന്തം ലേഖകര്‍ എല്ലാം എന്‍റെ കുടിലിന്‍റെ മുമ്പില്‍-
പ്രസവനോവ് കാത്തുകിടന്നു ............
ഞാന്‍ വീണ്ടും വീണ്ടും പ്രസവിച്ചുകൊണ്ടിരുന്നു........ഇരട്ടയും
മുച്ചയും ഒക്കെ ആവശ്യംപോലെ........
കുറച്ചുനാള്‍കൊണ്ട് ഞാനൊരു പ്രഭുവായി .......മണിമാളികയും രഥവുമുള്ള
പ്രഭുകുമാരന്‍ .......ജീവിത സൗഭാഗ്യങ്ങള്‍ എന്‍റെ തല മത്തുപിടിപ്പിച്ചു
എന്‍റെ കവിതാപ്രസവങ്ങള്‍ ആഘോഷങ്ങളായി .....
ചാനലുകാര്‍ എന്‍റെ മാത്രം കവിതാപാരായണ മത്സരവും സംഘടിപ്പിച്ചു.......
അങ്ങനെ ഞാനൊരു "ഞാനായി".......
നാളുകള്‍ ,മാസങ്ങള്‍,വര്‍ഷങ്ങള്‍ കടന്നു പോയി ....
ഒരു നാള്‍ എന്‍റെആധുനികകവിതയുടെ കയ്യെഴുത്തുപ്രതി നോക്കിയ
പുത്രി ബോധരഹിതയായി...............
ഉണര്‍ന്നെഴുന്നേറ്റ അവളെന്നോട് ചോദിച്ചു "ഇതെന്താണച്ഛാ?"
മറുപടിയെന്തു പറയും "?????""
ഞാന്‍ പറഞ്ഞു " ഇത് കഴുതകളുടെ ഭാഷയിലെഴുതിയതാണ് മോളേ!!!...അവരിതിനു ആധുനിക കവിത യെന്നു പറയും ..എന്‍റെ കുഞ്ഞിതൊന്നും വായിക്കേണ്ട !!!""
ഇതിന്‍റെ അര്‍ത്ഥമെന്താണ ച്ഛായെന്നു ചോദിച്ചവള്‍ പിന്നാലെ കൂടി....
കുഴഞ്ഞു പോയി ഞാന്‍,ഇതിനെന്തുത്തരം നല്‍കണം??.....
ക്ഷണത്തിലൊരു മറുപടി നല്‍കി
"നിരൂപക സുഹൃത്തുക്കളോട് ചോദിച്ചു പറയാം "
""പിന്നെന്തിനാണച്ഛാ ഇതെഴുതുന്നത്?"
ഞാനവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു
""ഇതു ചോറാണ് നമ്മുടെ കാമധേനുവാണ്....
നമ്മള്‍ മര്‍ത്ത്യര്‍ കഴുതപ്പുറത്തേറിജീവിക്കുന്നു.""""
ഹഹ... ഞാൻ എഴുത്തുകാരനെക്കുറിച്ച് പണ്ടെഴുതിയ ഒരു ഹാസ്യകഥയുടെ ഓർമ്മ വന്നു. നന്നായി എഴുതി. ഭാവുകങ്ങൾ
ReplyDeleteനന്ദി സുഹൃത്തേ ....
ReplyDeleteഎന്തായാലും നന്നായി.
ReplyDelete"മനസ്സിലായില്ലെന്നു പറയാനാവില്ല, മോശമാണെന്നു പറഞ്ഞാൽ ഞാൻ മോശക്കാരനാവും."